ചെറുകഥ
ചുറ്റും മഴയായിരുന്നു.കൊടും മഴത്തുള്ളികൾ വീണ് ഉന്മാദം നിറഞ്ഞ് നനഞ്ഞ ദേഹവുമായിട്ടാണയാൾ ബീവറേജിനു മുന്നിലേക്ക് ചെന്നത്.കൗണ്ടറിന് മുന്നിലയാൾ എന്നും മൗനിയായിരുന്നു. അയാൾക്കു നൽകുവാനുള്ള മദ്യത്തിന്റെ ബ്രാന്റും, അളവും എല്ലാ ജീവനകാർക്കും ഹൃദ്യസ്ഥമായിരുന്നു.മദ്യകുപ്പിയ്ക്കു മുകളിലുള്ള പേപ്പർ സീൽ ചുരണ്ടി കളഞ്ഞു.കുപ്പി നഗ്നതയോടെ വെയ്ക്കുവാൻ എത്ര തിരക്കുള്ള ദിവസങ്ങളിലും ജീവനക്കാർ മറക്കാറില്ല.കുപ്പിയ്ക്കുള്ളിലെ മദ്യത്തെ തന്റെ ബ്രാന്റ് തന്നെ എന്ന് നിറം നോക്കി കണ്ണുകളിലൂടെ വിശ്വസിപ്പിച്ച് കുപ്പിയെ ടൗസറിനുള്ളിലൂടെ ലിംഗത്തിനുമേൽ മുട്ടിച്ച് വെച്ചതിനു ശേഷം കടലായ് പെയ്യുന്ന മഴയിലേക്കിറങ്ങി അയാൾ നടന്നു.
റയിൽ പാളത്തിനു അരികിലുള്ള വാടക വീടിന്റെ കുത്തനേ കിടക്കുന്ന പടികൾ കയറുമ്പോൾ മഴത്തുള്ളികൾ അയാളെ തലോടുക മാത്രമായിരുന്നു.മദ്യകുപ്പി പടികൾക്കു മുകളിലുള്ള തിണ്ണയിൽ മഴകൊള്ളുവാൻ വെച്ച്, വാതിൽ തള്ളി തുറന്ന് അകത്തു കടന്ന്, മൂലയിലേക്കു നോക്കി. ഇരുമ്പ് പെട്ടിയ്ക്കു മുകളിൽ ഭക്ഷണം അയാളെ കാത്തിരിയ്ക്കുന്നു. അരയിലെ ബെൽറ്റിനുള്ളിൽ തിരുകി വെച്ചിട്ടുള്ള മൂന്ന് ആയുധങ്ങൾ മഴവെള്ളം നിറച്ചു വെച്ചിരിയ്ക്കുന്ന മൺ ഭരണിയിലേയ്ക്കയാൾ എടുത്തിട്ടു. ഭരണിവായക്ക് പുറത്തേക്കു തലയിട്ടുനിൽക്കുന്ന വടിവാളുകളിൽ ഒരെണ്ണമെടുത്ത്, പുറത്തേ തിണ്ണമേൽ ഉരതി മൂർച്ച വെപ്പിച്ച്, അതിനരികിലിരുന്നു. അകലെ നിന്നും ട്രയിനിന്റെ ചൂളം വിളി കേട്ടപ്പോൾ, മഴവെള്ളം നിറഞ്ഞു തുളുമ്പുന്ന ചട്ടിയുടെ കഴുത്തിന് പിടിച്ച് കമഴ്ത്തി, അതിൽ മദ്യമൊഴിച്ച് മഴയത്തുവെച്ച് കാത്തിരുന്നു. ചൂളം വിളിയും ബഹളവും കൂട്ടി ട്രയിൻ അകന്നു പോയപ്പോൾ മഴയെ അകത്തു നിറയ്ക്കാൻ മദ്യമൊഴിഞ്ഞ മൺചട്ടി കാത്തിരിപ്പു തുടർന്നു.
പാസഞ്ചർ കടന്ന് പോയ് കഴിഞ്ഞാൽ കോണി ചുവട്ടിൽ കുതിര കുഞ്ഞമ്മിണിയുടെ കുറിയ രൂപം നിൽപ്പുണ്ടാകും “ഫ്യൂ...”എന്ന ആട്ട് കേൾക്കായ്കയാൽ അമ്മിണി ഉരുണ്ട് പടികൾ കയറി അയാൾക്കരികിൽ നിന്നു. നാല് അടി മാത്രം ഉയരമുള്ള അമ്മിണി അയാളുടെ കൈത്തണ്ടയിൽ തൂങ്ങി പരാക്രമങ്ങൽ സഹിച്ചതിനുള്ള കൂലിയും വാങ്ങി., പണം നനയാത്തിടത്ത് തിരുകി മഴയിലൂടെ ഇറങ്ങിപ്പോയി.
വാളെടുത്തവൻ വാളാൽ തന്നെ എന്ന ചൊല്ലിൽ വിശ്വാസമുള്ളതുകൊണ്ട് ഉറങ്ങുന്നതിനുമുൻപ് കാണാമറയത്തേക്ക് നീണ്ടുപോകുന്ന റയിൽപാളത്തിലൂടെ കുറേ ദൂരം നടക്കുക അയാൾക്കു പതിവുള്ളതാണ്. ഉറക്കത്തിൽ വാൾ മുനയിൽ തീരുന്നതിനോട് യോജിപ്പില്ല. മഴ പെയ്യുന്ന രാത്രിയിൽ വാളിന്റെ മൂർച്ചയറിഞ്ഞ് ട്രയിൻ ചക്രങ്ങളിൽ നുറുങ്ങി.മഴ തന്ന ജീവൻ മഴയ്ക്കു നൽകി മഴയിലലിഞ്ഞു ചേരാൻ അയാൾ കൊതിച്ചിരുന്നു. മഴയാണ് ജീവനെ ജന്മങ്ങൾ നൽകുവാനായി ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കിലേക്ക് കൊണ്ടുപോകുന്നതെന്നും അയാൾ വിശ്വസിച്ചിരുന്നു. അതിനാൽ അയാൾ നടത്തിയിട്ടുള്ള കൊലപാതകങ്ങളെല്ലാം മഴയുള്ള സമയങ്ങളിലായിരുന്നു.
മഴ ശക്തി കുറയ്ക്കുവാൻ ഭാവമില്ലായിരുന്നു. കൃത്രിമ വെളിച്ചങ്ങൾ മഴയെപേടിച്ച് കൺ തുറക്കുന്നതേയില്ല. റയിലിനു മീതെ വേഗത്തിൽ നടക്കാനും, ഓടാനും അഭ്യസിച്ചിരുന്ന അയാൾ പാളത്തിൽ മീതെ കൂടി പതിയെ നടന്നു. പ്രകൃതി പെട്ടൊന്നൊന്നു കണ്ണ് തുറന്ന പ്രകാശത്തിലാണ് അധികം ദൂരെയല്ലാതെ പാളത്തിലൂടെ ഓടിവരുന്ന പെണ്ണിനേയും അവൾക്ക് പിറകെ ഓടി അടുക്കുന്ന ആണുങ്ങളേയും അയാൾ കണ്ടത്.
മദ്യം എത്രതന്നെ അകത്തുണ്ടെങ്കിലും പ്രതികരിയ്ക്കേണ്ട സമയങ്ങളിൽ കൃത്യമായി പ്രതികരിയ്ക്കുന്ന അയാളുടെ ശരീരം ഉണർന്നു. നനഞ്ഞു കിടക്കുന്ന റയിലിൽ ആയുധം മിനുക്കുമ്പോൾ മനസ്സ് നിശ്ചലമായി.. ആയുധം പിന്നിലൊളിപ്പിച്ച് സ്വസ്ഥമായി നിന്നു. മിന്നൽ വെളിച്ചത്തിൽ ഓടിവരുന്ന പെണ്ണിന്റെ നഗ്നമായ ദേഹത്ത് മുലകൾ മുളച്ചുപൊങ്ങുന്നതേ ഉള്ളൂ എന്നതയാൾ ശ്രദ്ധിച്ചു. അവൾ അയാളെ കടന്ന് പോയപ്പോൾ അവൾ കരഞ്ഞിരുന്നില്ല എന്നതയാൾക്ക് അമ്പരപ്പ് നൽകിയില്ല.
ആണുങ്ങളിൽ വേഗതയുള്ളവൻ അയാൾക്കരികിലെത്തിയപ്പോൾ ആയുധം ചലിപ്പിച്ചു. ജീവന്റെ മുക്തിക്ക് ഹൃദയത്തെ മാത്രം ബലിയാടാക്കുന്ന അയാളിലെ സ്വഭാവം മൂലം ആയുധം വാരിയെല്ലിനിടയിലൂടെ പാഞ്ഞ മാത്രയിൽ പുരുഷൻ അലറികരഞ്ഞു. അലർച്ച മുഖം കുത്തി പാളത്തിൽ വീഴുന്നതുവരെ തുടർന്നു. പിന്നെ മഴയുടെ കരച്ചിൽ തുടർന്നു. മരണ വിളി കേട്ട് രണ്ടാമൻ പിൻതിരിഞ്ഞോടാൻ തുനിയവേ കഴുത്തിനും ഇടത്തേ തോളെല്ലിനും ഇടയിലൂടെ ആയുധം ഹൃദയം നുറുക്കിക്കഴിഞ്ഞിരുന്നു. ശരീരം ഭൂമി താങ്ങിയതിനെ ഒച്ച മാത്രമേ കേട്ടുള്ളൂ.
അൽപനേരം വെറുതേ നിന്നു. രണ്ട് ആണുങ്ങളെ ട്രയിൽ ചക്രത്തിന്റെ ഭക്ഷണത്തിനായ് നിരത്തിവെച്ച് അയാൾ തിരിഞ്ഞു നടന്നു.മുന്നോട്ട് നീങ്ങവേ ഇരുട്ടിൽ നിന്നും ഓടി അടുത്ത അവൾ അയാളുടെ ദേഹത്തെ കരുണയോടെ പുണർന്നു.
ട്രയിൻ കൊണ്ടുവരുന്ന വെളിച്ചത്തിൽ നിന്നും മറയുന്നതിനുവേണ്ടി പാലത്തിനുള്ളിലെ മതിൽ കെട്ടിനോട് ചേർന്ന് അയാൾ പതുങ്ങി നിന്നു. വെളിച്ചം മറയുന്ന മാത്രയിൽ തോളിലുള്ള ശരീരം പാളത്തിനു മുന്നിലേയ്ക്കെറിഞ്ഞ് തിരിഞ്ഞു നിന്നു. ശബ്ദവും വെളിച്ചവും അകന്നപ്പോൾ പുറത്തേയ്ക്കു കടന്നു. മതിലിനുള്ളിൽ നിന്നു വളർന്ന് പുറത്തേയ്ക്ക് തലനീട്ടി നിൽക്കുന്ന മൈലാഞ്ചികൊമ്പിൽ കൈപ്പടയറ്റ കുഞ്ഞു കൈ തൂങ്ങിയാടുന്നത് അയാൾ കണ്ടു. വീടിന്റെ പടികൾ കയറുമ്പോൾ തളർന്ന ലിഗം പുറത്തേയ്ക്കെടുത്ത് പറ്റിപിടിച്ചിരിയ്ക്കുന്ന ഇളം ചോരകഴുകി കളഞ്ഞു. ഒന്നും ചെയ്യുവാനാകാതെ മഴ ജീവിതങ്ങളേയും കൊണ്ട് എങ്ങോട്ടോ യാത്രയായി..
gk
പാവം കുട്ടി
ReplyDeleteമഴയാണ് ജീവനെ ജന്മങ്ങൾ നൽകുവാനായി ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കിലേക്ക് കൊണ്ടുപോകുന്നതെന്നും അയാൾ വിശ്വസിച്ചിരുന്നു.
ReplyDeletegud..keep writing.
ReplyDeleteആദ്യത്തെ വായന ഇഷ്ടപ്പെട്ടു.
ReplyDeleteഇനിയും കാണാം.
..
ReplyDeleteനല്ല കഥയാണല്ലൊ മാഷെ :)
എഴുത്തും
എന്തേയ് ശ്രുതിലയത്തിലിട്ടില്ല?
കഥയ്ക്ക് അവസാനം ഒരവ്യക്തത പോലുണ്ട് ട്ടൊ, ഒരു കൂട്ടിക്കുഴച്ചല് പോലെ.
..
ഇനിയും കാണാം :)
..
good,keep writing
ReplyDeletesho strong ayalo ??aroda ithra deshyam manassil?
ReplyDeletekeep writing
പൌരുഷമുള്ളൊരു മഴക്കഥ
ReplyDelete