tag:blogger.com,1999:blog-2579041227571654162024-03-19T11:17:38.793-07:00MY VISUALGKhttp://www.blogger.com/profile/14198417499179534269noreply@blogger.comBlogger2125tag:blogger.com,1999:blog-257904122757165416.post-15216403914400399112010-09-07T11:00:00.000-07:002010-09-06T03:31:53.756-07:00<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig7gJmM6P2Vmos1d2SdDJhEcm9pQ4Bx69YUc5P8dnUS5oL3Bg3Msj7R0-jQ3SDjEV70F745H_pKfbFXh4BOifvP4p_mOjSZFy03eUZHyqc5GDdokIe_9er41GqijAt3EjU6dUI1AOVTDbo/s1600/Untitled-1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" rw="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig7gJmM6P2Vmos1d2SdDJhEcm9pQ4Bx69YUc5P8dnUS5oL3Bg3Msj7R0-jQ3SDjEV70F745H_pKfbFXh4BOifvP4p_mOjSZFy03eUZHyqc5GDdokIe_9er41GqijAt3EjU6dUI1AOVTDbo/s320/Untitled-1.jpg" /></a></div><div class="separator" style="clear: both; text-align: center;"> <span style="color: red;"><em>ചെറുകഥ</em></span></div><div class="separator" style="clear: both; text-align: justify;"> ചുറ്റും മഴയായിരുന്നു.കൊടും മഴത്തുള്ളികൾ വീണ് ഉന്മാദം നിറഞ്ഞ് നനഞ്ഞ ദേഹവുമായിട്ടാണയാൾ ബീവറേജിനു മുന്നിലേക്ക് ചെന്നത്.കൗണ്ടറിന് മുന്നിലയാൾ എന്നും മൗനിയായിരുന്നു. അയാൾക്കു നൽകുവാനുള്ള മദ്യത്തിന്റെ ബ്രാന്റും, അളവും എല്ലാ ജീവനകാർക്കും ഹൃദ്യസ്ഥമായിരുന്നു.മദ്യകുപ്പിയ്ക്കു മുകളിലുള്ള പേപ്പർ സീൽ ചുരണ്ടി കളഞ്ഞു.കുപ്പി നഗ്നതയോടെ വെയ്ക്കുവാൻ എത്ര തിരക്കുള്ള ദിവസങ്ങളിലും ജീവനക്കാർ മറക്കാറില്ല.കുപ്പിയ്ക്കുള്ളിലെ മദ്യത്തെ തന്റെ ബ്രാന്റ് തന്നെ എന്ന് നിറം നോക്കി കണ്ണുകളിലൂടെ വിശ്വസിപ്പിച്ച് കുപ്പിയെ ടൗസറിനുള്ളിലൂടെ ലിംഗത്തിനുമേൽ മുട്ടിച്ച് വെച്ചതിനു ശേഷം കടലായ് പെയ്യുന്ന മഴയിലേക്കിറങ്ങി അയാൾ നടന്നു. </div><div style="text-align: justify;"></div><div style="text-align: justify;"> റയിൽ പാളത്തിനു അരികിലുള്ള വാടക വീടിന്റെ കുത്തനേ കിടക്കുന്ന പടികൾ കയറുമ്പോൾ മഴത്തുള്ളികൾ അയാളെ തലോടുക മാത്രമായിരുന്നു.മദ്യകുപ്പി പടികൾക്കു മുകളിലുള്ള തിണ്ണയിൽ മഴകൊള്ളുവാൻ വെച്ച്, വാതിൽ തള്ളി തുറന്ന് അകത്തു കടന്ന്, മൂലയിലേക്കു നോക്കി. ഇരുമ്പ് പെട്ടിയ്ക്കു മുകളിൽ ഭക്ഷണം അയാളെ കാത്തിരിയ്ക്കുന്നു. അരയിലെ ബെൽറ്റിനുള്ളിൽ തിരുകി വെച്ചിട്ടുള്ള മൂന്ന് ആയുധങ്ങൾ മഴവെള്ളം നിറച്ചു വെച്ചിരിയ്ക്കുന്ന മൺ ഭരണിയിലേയ്ക്കയാൾ എടുത്തിട്ടു. ഭരണിവായക്ക് പുറത്തേക്കു തലയിട്ടുനിൽക്കുന്ന വടിവാളുകളിൽ ഒരെണ്ണമെടുത്ത്, പുറത്തേ തിണ്ണമേൽ ഉരതി മൂർച്ച വെപ്പിച്ച്, അതിനരികിലിരുന്നു. അകലെ നിന്നും ട്രയിനിന്റെ ചൂളം വിളി കേട്ടപ്പോൾ, മഴവെള്ളം നിറഞ്ഞു തുളുമ്പുന്ന ചട്ടിയുടെ കഴുത്തിന് പിടിച്ച് കമഴ്ത്തി, അതിൽ മദ്യമൊഴിച്ച് മഴയത്തുവെച്ച് കാത്തിരുന്നു. ചൂളം വിളിയും ബഹളവും കൂട്ടി ട്രയിൻ അകന്നു പോയപ്പോൾ മഴയെ അകത്തു നിറയ്ക്കാൻ മദ്യമൊഴിഞ്ഞ മൺചട്ടി കാത്തിരിപ്പു തുടർന്നു. </div><div style="text-align: justify;"> പാസഞ്ചർ കടന്ന് പോയ് കഴിഞ്ഞാൽ കോണി ചുവട്ടിൽ കുതിര കുഞ്ഞമ്മിണിയുടെ കുറിയ രൂപം നിൽപ്പുണ്ടാകും “ഫ്യൂ...”എന്ന ആട്ട് കേൾക്കായ്കയാൽ അമ്മിണി ഉരുണ്ട് പടികൾ കയറി അയാൾക്കരികിൽ നിന്നു. നാല് അടി മാത്രം ഉയരമുള്ള അമ്മിണി അയാളുടെ കൈത്തണ്ടയിൽ തൂങ്ങി പരാക്രമങ്ങൽ സഹിച്ചതിനുള്ള കൂലിയും വാങ്ങി., പണം നനയാത്തിടത്ത് തിരുകി മഴയിലൂടെ ഇറങ്ങിപ്പോയി.</div><div style="text-align: justify;"> വാളെടുത്തവൻ വാളാൽ തന്നെ എന്ന ചൊല്ലിൽ വിശ്വാസമുള്ളതുകൊണ്ട് ഉറങ്ങുന്നതിനുമുൻപ് കാണാമറയത്തേക്ക് നീണ്ടുപോകുന്ന റയിൽപാളത്തിലൂടെ കുറേ ദൂരം നടക്കുക അയാൾക്കു പതിവുള്ളതാണ്. ഉറക്കത്തിൽ വാൾ മുനയിൽ തീരുന്നതിനോട് യോജിപ്പില്ല. മഴ പെയ്യുന്ന രാത്രിയിൽ വാളിന്റെ മൂർച്ചയറിഞ്ഞ് ട്രയിൻ ചക്രങ്ങളിൽ നുറുങ്ങി.മഴ തന്ന ജീവൻ മഴയ്ക്കു നൽകി മഴയിലലിഞ്ഞു ചേരാൻ അയാൾ കൊതിച്ചിരുന്നു. മഴയാണ് ജീവനെ ജന്മങ്ങൾ നൽകുവാനായി ഒരു ദിക്കിൽ നിന്നും മറ്റൊരു ദിക്കിലേക്ക് കൊണ്ടുപോകുന്നതെന്നും അയാൾ വിശ്വസിച്ചിരുന്നു. അതിനാൽ അയാൾ നടത്തിയിട്ടുള്ള കൊലപാതകങ്ങളെല്ലാം മഴയുള്ള സമയങ്ങളിലായിരുന്നു.</div><div style="text-align: justify;"> മഴ ശക്തി കുറയ്ക്കുവാൻ ഭാവമില്ലായിരുന്നു. കൃത്രിമ വെളിച്ചങ്ങൾ മഴയെപേടിച്ച് കൺ തുറക്കുന്നതേയില്ല. റയിലിനു മീതെ വേഗത്തിൽ നടക്കാനും, ഓടാനും അഭ്യസിച്ചിരുന്ന അയാൾ പാളത്തിൽ മീതെ കൂടി പതിയെ നടന്നു. പ്രകൃതി പെട്ടൊന്നൊന്നു കണ്ണ് തുറന്ന പ്രകാശത്തിലാണ് അധികം ദൂരെയല്ലാതെ പാളത്തിലൂടെ ഓടിവരുന്ന പെണ്ണിനേയും അവൾക്ക് പിറകെ ഓടി അടുക്കുന്ന ആണുങ്ങളേയും അയാൾ കണ്ടത്.</div><div style="text-align: justify;"> മദ്യം എത്രതന്നെ അകത്തുണ്ടെങ്കിലും പ്രതികരിയ്ക്കേണ്ട സമയങ്ങളിൽ കൃത്യമായി പ്രതികരിയ്ക്കുന്ന അയാളുടെ ശരീരം ഉണർന്നു. നനഞ്ഞു കിടക്കുന്ന റയിലിൽ ആയുധം മിനുക്കുമ്പോൾ മനസ്സ് നിശ്ചലമായി.. ആയുധം പിന്നിലൊളിപ്പിച്ച് സ്വസ്ഥമായി നിന്നു. മിന്നൽ വെളിച്ചത്തിൽ ഓടിവരുന്ന പെണ്ണിന്റെ നഗ്നമായ ദേഹത്ത് മുലകൾ മുളച്ചുപൊങ്ങുന്നതേ ഉള്ളൂ എന്നതയാൾ ശ്രദ്ധിച്ചു. അവൾ അയാളെ കടന്ന് പോയപ്പോൾ അവൾ കരഞ്ഞിരുന്നില്ല എന്നതയാൾക്ക് അമ്പരപ്പ് നൽകിയില്ല.</div><div style="text-align: justify;"> ആണുങ്ങളിൽ വേഗതയുള്ളവൻ അയാൾക്കരികിലെത്തിയപ്പോൾ ആയുധം ചലിപ്പിച്ചു. ജീവന്റെ മുക്തിക്ക് ഹൃദയത്തെ മാത്രം ബലിയാടാക്കുന്ന അയാളിലെ സ്വഭാവം മൂലം ആയുധം വാരിയെല്ലിനിടയിലൂടെ പാഞ്ഞ മാത്രയിൽ പുരുഷൻ അലറികരഞ്ഞു. അലർച്ച മുഖം കുത്തി പാളത്തിൽ വീഴുന്നതുവരെ തുടർന്നു. പിന്നെ മഴയുടെ കരച്ചിൽ തുടർന്നു. മരണ വിളി കേട്ട് രണ്ടാമൻ പിൻതിരിഞ്ഞോടാൻ തുനിയവേ കഴുത്തിനും ഇടത്തേ തോളെല്ലിനും ഇടയിലൂടെ ആയുധം ഹൃദയം നുറുക്കിക്കഴിഞ്ഞിരുന്നു. ശരീരം ഭൂമി താങ്ങിയതിനെ ഒച്ച മാത്രമേ കേട്ടുള്ളൂ.</div><div style="text-align: justify;"> അൽപനേരം വെറുതേ നിന്നു. രണ്ട് ആണുങ്ങളെ ട്രയിൽ ചക്രത്തിന്റെ ഭക്ഷണത്തിനായ് നിരത്തിവെച്ച് അയാൾ തിരിഞ്ഞു നടന്നു.മുന്നോട്ട് നീങ്ങവേ ഇരുട്ടിൽ നിന്നും ഓടി അടുത്ത അവൾ അയാളുടെ ദേഹത്തെ കരുണയോടെ പുണർന്നു.</div><div style="text-align: justify;"> ട്രയിൻ കൊണ്ടുവരുന്ന വെളിച്ചത്തിൽ നിന്നും മറയുന്നതിനുവേണ്ടി പാലത്തിനുള്ളിലെ മതിൽ കെട്ടിനോട് ചേർന്ന് അയാൾ പതുങ്ങി നിന്നു. വെളിച്ചം മറയുന്ന മാത്രയിൽ തോളിലുള്ള ശരീരം പാളത്തിനു മുന്നിലേയ്ക്കെറിഞ്ഞ് തിരിഞ്ഞു നിന്നു. ശബ്ദവും വെളിച്ചവും അകന്നപ്പോൾ പുറത്തേയ്ക്കു കടന്നു. മതിലിനുള്ളിൽ നിന്നു വളർന്ന് പുറത്തേയ്ക്ക് തലനീട്ടി നിൽക്കുന്ന മൈലാഞ്ചികൊമ്പിൽ കൈപ്പടയറ്റ കുഞ്ഞു കൈ തൂങ്ങിയാടുന്നത് അയാൾ കണ്ടു. വീടിന്റെ പടികൾ കയറുമ്പോൾ തളർന്ന ലിഗം പുറത്തേയ്ക്കെടുത്ത് പറ്റിപിടിച്ചിരിയ്ക്കുന്ന ഇളം ചോരകഴുകി കളഞ്ഞു. ഒന്നും ചെയ്യുവാനാകാതെ മഴ ജീവിതങ്ങളേയും കൊണ്ട് എങ്ങോട്ടോ യാത്രയായി..</div><div style="text-align: justify;"><br />
</div><div style="text-align: justify;"><span style="color: red;"><em>gk</em></span> </div><div class="separator" style="clear: both; text-align: center;"><br />
</div>GKhttp://www.blogger.com/profile/14198417499179534269noreply@blogger.com8tag:blogger.com,1999:blog-257904122757165416.post-8871595942256492162010-09-07T10:00:00.000-07:002010-09-06T03:34:28.944-07:00കതിര്വേല<div align="justify"><span class=""><strong><span style="color: #33cc00; font-size: 180%;"> കതിര്വേല</span></strong></span><br />
<br />
<span class=""><span style="color: #ff6666;"><em> ചെറുകഥ</em></span></span><br />
<br />
<span class=""> കൈകുമ്പിളിൽ</span> വെളുത്ത പൂക്കളും തോളിൽ കതിർകുലകളുമായ് ഗ്രാമം കാവിലേയ്ക്ക് ഒഴുകികൊണ്ടിരിക്കുന്നു. ഇന്നാണല്ലോ കാവിലെ കതിർ വേല. കൊയ്തും മെതീം കഴിഞ്ഞ് പത്തായ അറകൾ നിറഞ്ഞ് കവിയുമ്പോൾ ദേവിയ്ക്ക് വീതുവെപ്പിനായ് അരിഞ്ഞുവെച്ചിരിയ്ക്കുന്ന കതിർ കുലകൾ ദേവിയുടെ മുന്നിൽ കൊണ്ടുവെച്ച് കതിർ കൂനകളുണ്ടാക്കുന്ന ദിനം. നോക്കെത്താ ദൂരം നീണ്ടു കിടക്കുന്ന വയലുകൾ കാത്തു പോരുന്ന ദേവിയാണ് ഈ കാവിനു മുന്നിലെ കല്ലിൽ കുടികൊള്ളുന്നത്. വെളുത്ത പൂക്കൾ കൊണ്ട് ഗ്രാമം ഈ കല്ലുമൂടിയിട്ടുവേണം വേല തുടങ്ങുവാൻ.കൂറ്റൻ മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന കാവിൽ മുലച്ചിയുണ്ട്. ദേവിയുടെ ആജ്ഞകൾ നടത്തികൊടുക്കുന്നവൾ. ദേവിയുടെ വീത് ബാക്കിയാകുന്ന കതിർകുലകൾ അർഹതപെട്ട പാവങ്ങൾ കൊണ്ടുപോയ്കഴിഞ്ഞാൽ മുലച്ചിയ്ക്കുള്ള കുരവയുയരും. തീണ്ടാരികളും പുലകുളിയ്ക്കുന്നവരുംമൊക്കെ ചേർന്ന ഗ്രാമം ആ കുരവയേറ്റു പാടുന്നു. കുരവ കേൾക്കാൻ ഇരുട്ടും പതുങ്ങി വരവുണ്ട്. ഈ വരുന്ന രാവ് ഗ്രാമത്തിലെ ഒരോ വ്യക്തിയ്ക്കും സ്വന്തമാണ്. സ്വന്തം ബുദ്ധിയെ, ശരീരത്തെ, മനസ്സിനെ തൃപ്തിപെടുത്താൻ മുലച്ചി അനിവദിച്ചിരിയ്ക്കുന്ന ദിനം. പെരുംപറഘോഷം തുടങ്ങിക്കഴിഞ്ഞു. മദ്യകുടങ്ങൾ ഉടഞ്ഞു തുടങ്ങി, കഞ്ചാവു ലഹരിയ്ക്ക് തീ കൊടുത്തുകഴിഞ്ഞു. ഈ രാവിലേയ്ക്ക് മാത്രം കൂടെ കഴിയുവാൻ പുരുഷൻമാർ സ്ത്രീകളുടെ അനുവാദം ചോദിക്കാനും തുടങ്ങി. ശത്രുതയിൽ വൈരാഗ്യ ബുദ്ധി കയറ്റാത്ത നാവിൻ തുമ്പിൽ മുലച്ചി വിളയാടുന്ന പെണ്ണുങ്ങൾ ഒരു വർഷമായി അടച്ചുവെച്ചിരുന്ന വർത്തമാനഭാണ്ഡം തുറന്നു കഴിഞ്ഞു. ഇരുട്ട് ഗ്രാമത്തിനെ ലാളിച്ചുകൊണ്ടിരിയ്ക്കുകയാണ്. വെളിച്ചം ആവശ്യമുള്ളവർക്ക് അതിലേക്കായ് പന്തങ്ങൽ അങ്ങിങ്ങ് കത്തി നിൽക്കുന്നു. ഗ്രാമത്തിന്റെ വിയർപ്പു മണവും സംതൃപ്തിയുടെ നിശ്വാസ വായുവും തന്റെ രോമകൂപങ്ങളിലൂടെ ആവാഹിച്ച് ശക്തി നേടാൻ മുലച്ചി കാവിനു പുറത്തേയ്ക്ക് ഈ രാവിൽ എപ്പോഴോ തീർച്ചയായും എഴുന്നള്ളും.<br />
<br />
<span class=""> ഈ</span> രാവ് ഗ്രാമകണക്കിൽ ചേർക്കാത്ത രാവാണ്. എല്ലാ കുന്നായ്മകളും മുലച്ചിയ്ക്കുള്ള കാണിയ്ക്ക മാത്രം. പകൽ സിന്ദൂരമണിഞ്ഞു വരുമ്പോൾ ദേവിയെ മൂടിയിട്ടിട്ടുള്ള വെള്ള പൂക്കൾ വാരിക്കളഞ്ഞ് കുരവയുയരുന്നു. അതോടെ കഴിഞ്ഞ രാവ് വയലിൽ ഉപേക്ഷിയ്ക്കപ്പെടുന്നു. അഥവാ ആരെങ്കിലും ഈ രാവിനെ പിൻതുടർന്ന് ചെന്നാൽ, മുലച്ചി വീട്ടിലേയ്ക്കെഴുന്നള്ളുന്നു. ദു:സ്വപ്നങ്ങൾ കാട്ടി പേടിപ്പിയ്ക്കുന്നു. സ്വപ്ന കൂമ്പാരങ്ങൽ തന്ന് ഭ്രാന്തനാക്കുന്നു. വസൂരി വിതറി സംഹരിയ്ക്കുന്നു.<br />
<br />
<span class=""> വേല</span> രാവ് പിറന്നതിനുശേഷമാണ് കൃഷ്ണൻ വൈദ്യരുടെ വീട്ടുവളപ്പിലേയ്ക്ക് കടന്നത്. നിറയെ വെളുത്ത പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെടികൾ നിറഞ്ഞതാണീ തൊടി. സന്ധ്യാവിളക്ക് കൊളുത്തിക്കഴിഞ്ഞാൽ രാമായണവും, ഭാഗവതവും, രമണനും, ഉയർന്ന് കേൾക്കുന്ന ഗ്രാമത്തിലെ ഏക ഭവനം. വൈദ്യരും ഭാര്യയും മാത്രമാണാവീട്ടിലെ താമസ്സക്കാർ. കാവിനോട് ഏറ്റവും അടുത്തു നിൽക്കുന്ന വീടാണിത്. തൊടിയ്ക്ക് ഏറ്റവും പിറകിലായി ഉയർന്നു നിൽക്കുന്ന പുളിയൻ മാവിൽ കൊത്തിപ്പിടിച്ചു കയറി വടക്കോട്ട് വളഞ്ഞു പോകുന്ന കൊമ്പിലൂടെ ചെന്നാൽ വള്ളിപ്പടർപ്പുകളിൽ പിടുത്തം കിട്ടും. കമഴ്ന്ന് കിടന്ന് വള്ളിപ്പടർപ്പിനു മുകളിലൂടെ വലിഞ്ഞു കയറിയാൽ കാവ് തുടങ്ങുന്ന എരിഞ്ഞി മരച്ചില്ലയിൽ എത്താം. ഓടപ്പഴങ്ങൾ തൂങ്ങിയാടുന്ന ചില്ലതുമ്പുകൾ വകഞ്ഞു മാറ്റി ചെല്ലുമ്പോൾ ഓട മരത്തിന്റെ കനമുള്ള കൊമ്പിൽ ചവിട്ടുകിട്ടും. അഖിൽ മരത്തിന്റെ കനം കുറഞ്ഞ കൊമ്പുകളിലൂടെ മുകളിലേയ്ക്ക് എളുപ്പം കയറി ചെല്ലാം. ചുകന്ന പൂക്കൾ കുലകളായി തൂങ്ങിയാടുന്ന കാവിലെ ഏറ്റവും പൊക്കമുള്ള മരത്തിന്റെ മുക്കാൽ ഭാഗം എത്തിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി തൂങ്ങിയാടിക്കിടക്കുന്ന കനമുള്ള കറുത്ത വള്ളികളിൽ ചവിട്ടി കയറുമ്പോൾ നന്നായി സൂക്ഷിയ്ക്കണം. തൂങ്ങിക്കിടക്കുന്ന വള്ളികൾ നാലഞ്ചെണ്ണം ഉള്ളതിനാലും അവ പരസ്പരം കോർത്തും വഴിപിരിഞ്ഞും കിടക്കുന്നതിനാലും കയറ്റം ദുഷ്കരമല്ല. ചെന്നെത്തുക പൂമരത്തിന്റെ തുഞ്ചാര കൊമ്പിലാണ്. ആ കൊമ്പിൽ നിന്നും സ്വൽപം താഴോട്ട് ഇറങ്ങിയാൽ പൂമരത്തടിയിൽ നിന്നും മൂന്ന് ദിശകളിലേയ്ക്കും വളർന്നു പോയിരിയ്ക്കുന്ന ശിഖരങ്ങൾ ഒത്തു ചേർന്ന സ്ഥലത്ത് ഇറങ്ങിനിൽക്കാം. നിൽക്കാനും, നടക്കാനും, കിടക്കാനും തക്ക രീതിയിൽ മരം ഒരുക്കി തന്നിരിയ്ക്കുന്ന ഈ മരമുറിയിൽ എത്തിയാൽ സമാധാനമായി.<br />
<br />
<span class=""> ഇരുട്ട്</span> പരന്നതിനുശേഷം ആദ്യമായാണ് ഇവിടെ എത്തുന്നത്. പകൽ വെളിച്ചത്തിൽ മുകളിൽ നിന്നുമുള്ള കാഴ്ച അതിശയകരമാണ്. പടിഞ്ഞാട്ട് നോക്കിയാൽ തെങ്ങിൽ തലപ്പുകൾ നിരന്നു നിൽക്കുന്ന പച്ചപ്പുകൾക്ക് അപ്പുറം കടൽ തിളച്ചു പൊങ്ങുന്നതിന്റെ വെള്ളിവെളിച്ചം. തെക്ക് ഭാഗത്ത് മലയുടെ അകിട് കിനിഞ്ഞ് കടൽ തേടിയപോകുന്ന ഒഴുകാത്ത പുഴ. കിഴക്ക് വയലുകൾക്ക് നടുക്ക് ഉയർന്ന് നിൽക്കുന്ന മലയൻ കുന്ന്. വടക്ക് തടാകത്തിനപ്പുറത്ത് ഉയർന്ന് നിൽക്കുന്ന സിമന്റ് സൗധങ്ങൾ പട്ടണത്തിരക്കുകൾ.<br />
<br />
<span class=""> മുക</span>ളിലിരിയ്ക്കുന്നതൊരു ലഹരിയാണ് എല്ലാം നമ്മെത്തേടിവരുന്നു. കാഴ്ചകളുടെ ആധിക്യത്താൽ ബുദ്ധി പരിധി ലംഘിച്ച് മേയാൻ പോകുന്നു. ഒരുപാട് ജീവിതങ്ങളിലൂടെ കയറി ഇറങ്ങുമ്പോൾ ഭാവനകളും കഥകളുമില്ലാത്ത ലോകത്തെത്തിച്ചേരുന്നു. അപ്പോൾ ഉൻമാദങ്ങൾ ബാഷ്പീകരിച്ചു പോകുന്നതറിയുന്നു. അഭിലാഷങ്ങൾ ശവപ്പറമ്പിലേയ്ക്കെടുത്തെറിയുന്നു. എല്ലാ കാഴ്ചകളും ആവർത്തനങ്ങൾ മാത്രമാകുന്നു.എല്ലാ വഴികളും ചെന്നെത്തുന്ന ശരിയെക്കുറിച്ച് അറിയുമ്പോൾ സന്തോഷങ്ങൾക്കെല്ലാം അവസാനം. രാവ് കനയ്ക്കുന്നു. പരിധിക്കുള്ളിലെ കാഴ്ചകൾ ചിലരിൽ ഉൻമാദം നിറയുന്നു. ചിലരിൽ ശാന്തത കൈവരുന്നു.<br />
<br />
<span class=""> കാഴ്ച</span>കൾ കൃഷ്ണനെ ഉണർത്തി. സാമ്പ്രാണിത്തിരികൾ പുകഞ്ഞു കത്തുമ്പോൾ ഉയരുന്ന മണമാണ് കാറ്റ് ഇതുവരെ കൊണ്ടു വന്നിരുന്നത്. ഇപ്പോൾ കിട്ടുന്ന മണത്തിന് മനുഷ്യാവയവരസങ്ങൾ മണ്ണേറ്റു വാങ്ങുന്ന ചുവയുണ്ട്. മരമുറിയിൽ ചമ്രം പടിഞ്ഞിരുന്നുകൊണ്ട് ഓർത്തു. ദേവിയെ ഉറക്കികെടുത്തി ശക്തി നേടുവാൻ മുലച്ചി വയലിലെയ്ക്കിറങ്ങിയിട്ടുണ്ടാകുമോ. വൈദ്യരുടെ ഭാര്യ പറഞ്ഞു തന്നിട്ടുള്ള മുലച്ചിയുടെ രൂപം ഓർത്തു. ചമ്പതെങ്ങിന്റെ ഉയരം. മീൻ ചട്ടി മോന്ത. മുട്ടുകാൽ വരെ നീണ്ടു കിടക്കുന്ന ഒറ്റ മുല. ചക്കക്കുരു വലിപ്പത്തിൽ കരിമ്പിച്ച മുലക്കണ്ണ്. കുത്തനെ എണീറ്റുനിൽക്കുന്ന തലമുടി. ഗണപതി നാരങ്ങ പോലുള്ള വയറ്, വട്ടചെമ്പ് വലിപ്പമുള്ള ചന്തികൾ. പടവല തോട്ടത്തിന്റെ മണം. രാവ് ഇത്ര ഏറിയിട്ടും ഈ രൂപത്തിലുള്ള മുലച്ചിയെ എവിടേയും കണ്ടില്ലല്ലോ..... ഒരു പക്ഷേ അമ്മ്വേടത്തി നുണ പറഞ്ഞതായിരിയ്ക്കും. ദാസപ്പൻ ചേട്ടൻ തന്ന സെക്സ് പുസ്തകം വായിയ്ക്കുവാനാണല്ലോ ഞാനിതിന്റെ മുകളിലേയ്ക്ക് ആദ്യമായ് കയറി വന്നത്. അത് രാത്രി സ്വപ്നത്തിൽ വന്ന സുന്ദരിയെപ്പോലെയായിരിക്കും മുലച്ചി. പന്തങ്ങളിൽ മിക്കതും അണഞ്ഞെങ്കിലും നിലാവ് വിരുന്നു വന്നിരിയ്ക്കുന്നതിനാൽ ഇരുട്ടിന് വല്ലാതെ കനംവെയ്ക്കുവാനായിട്ടില്ല. വാദ്യഘോഷങ്ങളും, ആർപ്പുവിളികളും, ബഹളങ്ങളും, ശമിച്ചിരിക്കുന്നു. കാറ്റ് ഇപ്പോൾ കൊണ്ടു വരുന്ന ഗന്ധത്തിന് എന്തൊരു വശ്യത. അത് സിരകളിൽ കൂടി കടന്ന് രോമകൂപങ്ങളെ എഴുന്നേൽപ്പിയ്ക്കുന്നുവല്ലോ. നിലാവിന്റെ നേർത്ത പാടയെ വയലേലകളിൽ നിന്നും ദൂരെയ്ക്ക് കൊണ്ടുപോകുന്നതാരാണ്. മലയൻകുന്നിൽ നിന്നും കാട്ടുപൂക്കളും ചൂടി പറന്നു വരുന്ന ആ സുന്ദരിയാണോ മുലച്ചി. വസ്ത്രങ്ങളോരുന്നായ് അഴിച്ചുവെച്ചു. നഗ്നദേഹവും തുറന്ന് പിടിച്ച് ഗ്രാമത്തിനെ നോക്കി ഉറക്കെ വിളിച്ചു...... “മുലച്ചീ......... എന്റെ മുലച്ചീ....... എന്റെ പെണ്ണേ......”<br />
<br />
<span class=""> ഇളം</span> കാറ്റിനിപ്പോൾ എരിഞ്ഞിപ്പൂവിന്റെ ഗന്ധം. കനമില്ലാത്ത കാറ്റിൽ വൃക്ഷ ശിഖിരങ്ങളും ഇലകളും നൃത്തം വെയ്ക്കുന്നു.ചിലങ്കയണിഞ്ഞ പാദധ്വനികൾ പുളിമാവിൽ ചുവട്ടിൽ നിന്നും കേൾക്കുന്നു.വള്ളികളിലൂടെയും ശിഖിരങ്ങളിലൂടെയും ആ നാദം മുകളിലേയ്ക്ക് കയറി വരുന്നു. മരമുറിയിൽ മലർന്നു കിടന്നു.മങ്ങിക്കത്തുന്ന നക്ഷത്രങ്ങൾ, കുടപിടിച്ചു നിൽക്കുന്ന വൃക്ഷശിഖരത്തിന്റെ ഇലകൾക്കിടയിലൂടെ തെളിഞ്ഞും ഒളിഞ്ഞും കാണുന്ന ആകാശപൊട്ടുകൾ. പകുതി നഗ്നത കാട്ടി നിൽക്കുന്ന ചന്ദ്രൻ, ഊഞ്ഞാലായ് ആടുന്ന കാട്ടുമരം, കഴുത്തിൽ വിരലുകൊണ്ട് അമർത്തുന്നതാരാണ്. അഗ്നി നെഞ്ചിലിട്ട് കത്തിയ്ക്കുന്നതാരാണ്. രക്തം പമ്പ് ചെയ്ത് കയറ്റി കിതപ്പു കൂട്ടുന്നതാരാണ്. പേശികൾ ചലിയ്ക്കുന്നുവല്ലോ. നിർവൃതി കാൽ നഖത്തിലൂടെ തുളച്ചുകയറി കടന്നുപോയി. ചുണ്ടുകൾ ചലിച്ചു. “മുലച്ചീ..... എന്റെ മുലച്ചീ.... എന്റെ മാത്രം പെണ്ണേ.........” ലോകം ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുന്നു. ഇരുട്ട്...... പുതിയ വെളിച്ചം...... കുരവയുയരുന്നു. ഗ്രാമം ഉണർന്നു കഴിഞ്ഞു.<br />
<br />
<span class=""> വെള്ളി</span>യാഴ്ചകളിലാണ് വീട്ടിലേയ്ക്കുള്ള മുലച്ചിയുടെ വരവ്. അന്ന് വസ്ത്രങ്ങളും മുറിയും വൃത്തിയുള്ളതായിരിയ്ക്കാൻ ശ്രദ്ധിയ്ക്കും. രാത്രിയുടെ ഏത് യാമത്തിലാണ് അവർ വരുന്നതെന്ന് പറയുവാനൊക്കില്ല. ചിലങ്കയുടെ നാദമാണ് ആദ്യം എത്തുക. പിന്നീട് ഏതെങ്കിലും വെളുത്ത പൂക്കളുടെ സൗരഭ്യം അറിയും. പൂക്കൾ കിടക്കയിലേക്ക് വിതറി കഴുത്തിലാണവർ ആദ്യം തൊടുക. അവരുടെ ശരീരത്തിനോടൊട്ടിച്ചേർന്ന് ഇളംകാറ്റിൽ ഗ്രാമമാറിലൂടെ പറന്ന് പറന്ന് ആകാശകാഴ്ചയിൽ ഗ്രാമം മുഴുവനും കാണാം. ഗ്രാമം വിട്ട് പുറത്തേയ്ക്കിതുവരെ കൊണ്ടു പോയിട്ടില്ല. പിരിയാൻ നേരം കാവിലെ മരമുറിയിൽ കിടത്തി ഭോഗസുഖം തരും.<br />
<br />
<span class=""> തൂത്തു</span>വാരി വൃത്തിയാക്കാൻ കയറിയ അമ്മയാണ് വാടിയ പൂക്കളും സ്ത്രീയുടെ തലമുടി ഇഴകളും മുറിയിൽ നിന്നും കെണ്ടടുക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഗ്രാമത്തിലെ എല്ലാ കാതുകളിലും ഈ വാർത്ത എത്തി. കൊതിപൂണ്ട ചെറുപ്പക്കാരിൽ പലരും മദ്യപിച്ചും മദ്യപിയ്ക്കാതെയും ഉറക്കമൊഴിച്ച് മുറിയ്ക്ക് പുറത്ത് കാവലിരുന്നു. പാതിരാത്രിയിൽ വീശുന്ന ഇളം കാറ്റും കൂടെ വരുന്ന മയക്കവും, ഏപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന നീരും മറ്റുമായി ചെറുപ്പക്കാരുടെ അനുഭവങ്ങൽ വളർന്നു. മുലച്ചിയെ പരീക്ഷിയ്ക്കാൻ മുതിരരുതെന്ന് ഓരോ വീട്ടിലേയും കാർന്നോൻമാർ ചെറുപ്പക്കാരോട് ശട്ടം കെട്ടി.<br />
<br />
<span class=""> കതിൽവേ</span>ലയുടെ തലേന്ന് ഗ്രാമം കൃഷ്ണന്റെ വീടിനുമുന്നിൽ വന്നു ചേർന്നു. ഗ്രാമത്തിന്റെ കണ്ണിലെ കരടായി നടക്കുന്ന ദാസപ്പൻ ആളുകളോടായ് പറഞ്ഞു. “കൃഷ്ണന്റെ മുറിയ്ക്കുള്ളിലെ അലമാരി നീക്കിയാൽ ചുമരിൽ ഒരു ജനൽ പഴുതുണ്ട്. അതിലൂടെ വീടിനു അകത്തു നിന്നുമാണ് മുലച്ചി വരുന്നത്. മുലച്ചി മനുഷ്യസ്രത്രീ തന്നെ ആണ്.” ഗ്രാമം കുശുകുശുത്തു. ആ വീട്ടിൽ അമ്മ കൂടാതെ കൃഷ്ണന്റെ ജേഷ്ഠന്റെ ഭാര്യ മാത്രമാണുള്ളത് അവർ ഗ്രാമനിയമങ്ങൾ അനുസരിച്ച് ജീവിയ്ക്കുന്നവളുമാണ്. വൈദ്യർ മുന്നോട്ട് വന്ന് എല്ലവരോടുമായി പറഞ്ഞു. “പൂക്കളും മുടിയിഴകളും കണ്ടിട്ട് ഉറപ്പായിട്ടും മുലച്ചി തന്നെയാണ് വരുന്നത്.” വൈദ്യരുടെ ഭാര്യ അമ്മുവേടത്തിയുടേതായി അടുത്ത ഊഴം. “വെളുത്ത പൂക്കളും ചുരുണ്ട തലമുടിയിഴകളും. ഇത് മുലച്ചിയല്ല. സാക്ഷാൽ ദേവി തന്നെയാണ്. ദേവി തന്നെ...... ദേവി കൃഷ്ണനെ തേടി വരണമെങ്കിൽ കൃഷ്ണൻ ആരാണ്?..... ആരാണ്....? ഭഗവാൻ....... ഭഗവാൻ........... ലോകൈകനാഥന്റെ അവതാരം.<br />
<br />
“ കൃഷ്ണന്റെ അമ്മ ഭഗവാന്റെ കാൽക്കൽ വീണു. കൂടെ വൈദ്യരും ഭാര്യയും. കുറേശ്ശേ കുറേശ്ശേയായി ആ ഗ്രാമം മുഴുവനും.<br />
<br />
<span style="color: #ff6666;"><em> gk</em></span></div>GKhttp://www.blogger.com/profile/14198417499179534269noreply@blogger.com4